ഓഫീസിലെ നീണ്ട തർക്കങ്ങൾക്കും ഫയൽ ഒപ്പിടലുകൾക്കും ശേഷം അയാൾ ബസ്സിൽ കയറി. ജനലിനരികിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ, ജീവിതം ഒരു വലിയ നാടകം പോലെയാണ് അയാൾക്ക് തോന്നിയത്.
ഓഫീസിൽ ഇരിക്കുമ്പോൾ താൻ മറ്റൊരാളാണ്,കർക്കശക്കാരനായ ഒരു മേലുദ്യോഗസ്ഥൻ.
എന്നാൽ വൈകുന്നേരം വീട്ടിലെത്തുമ്പോൾ മക്കളുടെ കളിക്കൂട്ടുകാരനും, ഭാര്യയുടെ മുന്നിൽ വെറുമൊരു സാധാരണക്കാരനുമായി മാറുന്നു. ബസ്സിലിരുന്ന ആ നിമിഷത്തിൽ അയാൾ സ്വയം ചോദിച്ചു: ‘ഇതിൽ ഏതാണ് എന്റെ യഥാർത്ഥ മുഖം?’
അടുത്ത സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ ഒരു വൃദ്ധൻ കയറി. അയാൾ ഒട്ടും മടിക്കാതെ എഴുന്നേറ്റ് ആ വൃദ്ധന് സീറ്റ് നൽകി. വൃദ്ധന്റെ മുഖത്തെ ആശ്വാസവും ചിരിയും കണ്ടപ്പോൾ അയാളുടെ മനസ്സിൽ ഒരു തിരിച്ചറിവുണ്ടായി.
നാം എവിടെയാണോ, അവിടെ മറ്റുള്ളവർക്കായി ചെയ്യുന്ന നല്ല കാര്യങ്ങളിലാണ് നമ്മുടെ യഥാർത്ഥ ജീവിതം അടങ്ങിയിരിക്കുന്നത്. ബാക്കിയെല്ലാം വെറും മറിമായങ്ങൾ മാത്രം!
By….രാജീവൻ കാഞ്ഞങ്ങാട്
(9325029845)

